കുവൈറ്റ് സിറ്റി: ലെബനനിലെ ഹിസ്ബുള്ള ഭീകരസംഘടനയോട് അനുഭാവമുള്ളവരും ഗൾഫ് രാജ്യങ്ങളിലെ നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടവരുമായ ആറു പേർ കുവൈറ്റിൽ അറസ്റ്റിലായി. സംഘത്തിൽ ഉൾപ്പെടുന്ന 14 പേർ രാജ്യത്തുനിന്നു കടന്നുകളഞ്ഞു.
കുവൈറ്റ് നേതാക്കളെ വധിക്കാനുള്ള ആസൂത്രണത്തിനിടെയാണ് ആറു പേരെ പിടികൂടാൻ കഴിഞ്ഞത്. ഇതിൽ അഞ്ചു പേർ കുവൈറ്റ് പൗരന്മാരാണ്. രക്ഷപ്പെട്ടവരിൽ അഞ്ച് കുവൈറ്റ് പൗരന്മാർ, രണ്ടു വീതം ഇറേനിയൻ, ലബനീസ് പൗരന്മാരും ഉൾപ്പെടുന്നു.
കുവൈറ്റ് പൗരന്മാരുടെ പൗരത്വം റദ്ദാക്കിയെന്നാണ് അറിയിപ്പ്. ചാരവൃത്തി നടത്തിയെന്നും തീവ്രവാദ സംഘടനയിൽ ചേരാൻ പദ്ധതിയിട്ടെന്നും അറസ്റ്റിലായവർ സമ്മതിച്ചു.